അഭയാര്‍ത്ഥി ജൂലൈ 28, 2006
Posted by കൂമന്‍ in തരംതിരിക്കാത്ത.5 comments
എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.
“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”
അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:
“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”
“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”
ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.
“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“
മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.
സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.
“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”
“ശരി. ശര്‍മ്മാജീ…”
ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
* * * * * * * * * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:
“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”
ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.
“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“
“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”
“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”
ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.
മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.
ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.
“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.
കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.
ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.
അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.
അഭയാര്‍ഥി ജൂലൈ 25, 2006
Posted by കൂമന്‍ in കഥകള്‍.13 comments
എയര്‍പോര്‍ട്ടില്‍ പ്രതീക്ഷിച്ച പോലെ ശര്‍മ്മാജി കാത്തു നില്പുണ്ടായിരുന്നു. ഇളംവെയിലും ശര്‍മ്മാജിയുടെ പരിചിതമായ ചിരിയും പരിഭ്രാന്തിയില്ലാത്ത തിരക്കും സുഖകരമായി തോന്നി.
“താന്‍ പോയതില്‍ പിന്നെ സ്റ്റാഫിനെന്നും തന്നെപ്പറ്റിയേ സംസാരിക്കാനുള്ളു. എല്ലാരും നന്നെ പേടിച്ചിരുന്നു”
അപ്പോഴും വിട്ടു മാറാത്ത പേടി മറക്കാനെന്നോണം ചിരിച്ചു. ശര്‍മ്മാജി തുടര്‍ന്നു:
“നാട്ടില്‍ നിന്ന് പല തവണ നിന്റെ അമ്മ വിളിച്ചു ചോദിച്ചിരുന്നു. പാവം ….”
“എംബസിക്കാര്‍ വീട്ടിലേക്കു വിളിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. അമ്മ ഒരേ കരച്ചിലായിരുന്നു, ശര്‍മ്മാജീ. നാളെയോ മറ്റോ നാട്ടിലേക്കു പോണം ഒരു മൂന്നാലു ദിവസത്തിന്.”
ഫ്ലാറ്റിലേക്ക് ശര്‍മ്മാജിയുടെ കാറിലിരുന്നു പോകുമ്പോള്‍ , പതിവു കാഴ്ചകള്‍ വളരെ വ്യത്യസ്തമാണെന്നു തോന്നി. ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കുമിടയിലൂടെ ശര്‍മ്മാജി നൂണ്ടു നീങ്ങിക്കൊണ്ടിരുന്നു.
“നിന്റെ അനുഭവങ്ങള്‍ തീവ്രമായി എഴുതിത്തരണം ഇന്നു തന്നെ. ലേറ്റ് എഡിഷനിലെങ്കിലും കൊടുക്കണമെന്നാണ് മിശ്ര സര്‍ പറഞ്ഞത്.“
മറുപടി പറഞ്ഞില്ല. അനുഭവങ്ങളുടെ തീവ്രത ഉലയില്‍ ചുവന്നു തിളങ്ങി നിന്നിരുന്നു. വാക്കുകളിലേക്കു രൂപാന്തരം പ്രാപിക്കാന്‍ വിസ്സമ്മതിച്ചു കൊണ്ട്. മറക്കണം, എങ്കിലേ ഓര്‍മ്മിക്കാനാകൂ. എഴുതാനുമാകൂ.
സൈറണ്‍ മുഴക്കി കൊണ്ട് ഒരാംബുലന്‍സ് സൈഡിലൂടെ കടന്നു പോയി. മനസ്സ് പിടച്ചു. അറിയാതെ കാറിനകത്തേക്ക് ചുരുങ്ങാനും തല താഴ്ത്താനും ശ്രമിച്ചു. ശര്‍മ്മാജി ഒന്നും കാണാത്ത മട്ടില്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചു.
“അപ്പോള്‍ നീ ഒന്നു കുളിച്ച് വിശ്രമിക്ക്. വൈകിട്ട് എം.ജി. റോഡിലേക്കിറങ്ങാന്‍ നോക്ക്. ഞാന്‍ വൈകിട്ടു ഫോണ്‍ ചെയ്യാം”
“ശരി. ശര്‍മ്മാജീ…”
ശര്‍മ്മാജി വളവു തിരിഞ്ഞ് മറയും മുന്‍പ് ഓര്‍മ്മകളുടെ ബോംബുകള്‍ അയാള്‍ക്കു ചുറ്റും വീഴാന്‍ തുടങ്ങി.
* * * * * * * * * * * *
കുളിയും ഉറക്കവും കഴിഞ്ഞ് വൈകുന്നേരം വീണ്ടും ശര്‍മ്മാജിയെ കണ്ടപ്പോഴും ക്ഷീണം വിട്ടു മാറിയിരുന്നില്ല. പോകേണ്ട സ്ഥലത്തെ പറ്റി രണ്ടാള്‍ക്കും സംശയമുണ്ടായില്ല. സ്ഥിരം ബാറിലേക്ക്. അന്നെന്തോ പതിവിലേറെ തിരക്കുണ്ടായിരുന്നു.
മദ്യക്കുപ്പിയുടെ രണ്ടറ്റത്തുമിരുന്ന് ബോറടിച്ചപ്പോള്‍ ശര്‍മ്മാജി തിരക്കി:
“നീ വല്ലതും എഴുതിയോ, നാളത്തെ എഡിഷനു വേണ്ടി?”
ശര്‍മ്മാജിക്ക് കാഷ്വല്‍ വസ്ത്രങ്ങളില്‍ കൂടുതല്‍ വയസ്സു തോന്നിച്ചു.
“ഇല്ല, ശര്‍മ്മാജി. ഇന്നു രാത്രി എഴുതി നാളെയേല്പിക്കാം. ഒപ്പം മിശ്ര സാറിനോട് ലീവിന്റെ കാര്യവും സംസാരിക്കണം.“
“ഓ തരാന്‍ മറന്നു, ഡമാസ്കസിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങിയതാ. പുരാതന സംസ്കൃതിയുടെ ഒരോര്‍മ്മയ്ക്ക്.”
“നന്ദി. യുദ്ധ ഭൂമിയില്‍ നിന്ന് പ്രാണനും കൊണ്ടോടുമ്പോഴും നിന്നെയേല്‍പ്പിച്ചതൊന്നും നീ മറക്കുന്നില്ല”
ശര്‍മ്മാജി ചിരിച്ചു. പിന്നെ രണ്ടു പേരും മിണ്ടാതിരുന്നു. ഇപ്പോള്‍ ബാറിനുള്ളിലെ തണുത്തു മങ്ങിയ ലൈറ്റുകള്‍ അയാള്‍ക്ക് കൂടുതല്‍ ആശ്വാസകരമായി തോന്നി. ഫ്രൈ ചെയ്ത മാംസാഹാരവുമായി വെയിറ്റര്‍ കടന്നു വന്നു. മണവും ചൂടെണ്ണയുടെ സീല്ക്കാര ശബ്ദവും കേട്ട് അടുത്ത ടേബിളിലെ ആള്‍ക്കാര്‍ തിരിഞ്ഞു നോക്കി. മാംസത്തിന്റെ ഗന്ധം പെട്ടെന്ന് ഓക്കാനം തോന്നിച്ചു. ഓര്‍മ്മകള്‍ തികട്ടി.
മദ്യം വീണ്ടും നിറച്ച് സോഡ ചേര്‍ക്കാതെ അകത്താക്കി കണ്ണുകള്‍ പൂട്ടി. ഓര്‍മ്മകള്‍ വെറും ഓര്‍മ്മക്കുറിപ്പുകള്‍ പോലെ നിര്‍ജ്ജീവമാകട്ടെ. മറവിയുടെ മേഘങ്ങള്‍ പഞ്ഞിക്കെട്ടുകള്‍ പോലെ നീലാകാശം കീഴടക്കട്ടെ.
ധ്യാനത്തിന്റെ ഒടുവില്‍ മനസ് പ്രളയത്തിലെ ആലില പോലെ വെറുതെ ഒഴുകാന്‍ തുടങ്ങി.
“നിനക്കെന്താ പ്രാന്തായോ” ശര്‍മ്മാജിയുടെ ശബ്ദം ബാറിലെ കലപിലയ്ക്കും മുകളിലായിരുന്നു.
കണ്ണു തുറന്ന് ശര്‍മ്മാജിയെ നോക്കി വെളുക്കനെ ചിരിച്ചു. പിന്നെ കുഴയുന്ന കൈ കൊണ്ട് ഫോര്‍ക്കെടുത്ത് മാംസക്കഷണങ്ങള്‍ കുത്തിയെടുത്ത് ചവയ്ക്കുമ്പോള്‍ രാത്രിയെഴുതേണ്ട ലേഖനത്തെപറ്റി മാത്രമായി ചിന്ത. അതെ, ഓര്‍മ്മകള്‍ ജഡങ്ങളായി, കുറിപ്പുകളായി മാത്രം പുനര്‍ജനിക്കട്ടെ. സ്വന്തം ലേഖകന് ഈയിടെ വായനക്കാര്‍ കൂടിയെന്ന് ശര്‍മ്മാജി ഇടയ്ക് എപ്പോഴൊ പുലമ്പിയെന്നു തോന്നുന്നു.
ബാറിലെ കലപില തുടര്‍ന്നു. മാധ്യമരംഗത്തെ ആഗോളവല്‍ക്കരണത്തെപറ്റിയും ഓഫീസില്‍ പുതിയതായി ജോലിക്കു ചേര്‍ന്ന മദാമ്മയെപറ്റിയും, ആത്മഹത്യ ചെയ്ത പഴയ കായിക താരത്തെപറ്റിയും ഒക്കെ ആവേശത്തോടെ ഇരുവരും സംസാരിച്ചു. കഥകള്‍ കേട്ട്, ഒരു കിഴവിയെപ്പോലെ, രാത്രി അവര്‍ക്കു ചുറ്റുമിരുന്നു.
അങ്ങകലെ ഒരായിരം മൈലുകള്‍ക്കുമകലെ കരുത്തന്മാര്‍ ബോംബാക്രമണം തുടര്‍ന്നു. പോര്‍വിമാനങ്ങളുടെ ഗര്‍ജ്ജനം നിലച്ചപ്പോഴേക്കും അവിടത്തെ തെരുവുകള്‍ക്ക് കരിഞ്ഞ പച്ചമാംസത്തിന്റെ ഗന്ധവും അറവുമാടിന്റെ അവസാനത്തെ ശബ്ദവുമായിരുന്നു. മരണത്തിന്റെ, മറവിയുടെ കൂടാരങ്ങള്‍ തേടി അഭയാര്‍ഥികള്‍ പലായനം തുടര്‍ന്നു.
മതമേതായാലും ….. ജൂലൈ 13, 2006
Posted by കൂമന്‍ in രാഷ്ട്രീയം.2 comments
ന്യൂനപക്ഷ സ്വാശ്രയ കോളേജ് വിവാദം തുടരുന്നു. വാദം ഹൈക്കോടതിയിലുമാണ്. (വല്ലതുമൊക്കെ പരസ്യമായി മിണ്ടിയാല്‍ കോടതിയലക്ഷ്യമാവുമോ ആവോ! നമ്മുടെയോരോ തലതിരിഞ്ഞ നിയമങ്ങളേ!)
മതന്യൂനപക്ഷവും മത ഭൂരിപക്ഷവും എന്ന് ജനതയെ വിഭജിക്കുന്നതിന്റെ പ്രസക്തി, ന്യൂനപക്ഷത്തെ നിര്‍വചിക്കുന്ന രീതി എന്നിവയെപ്പറ്റിയൊക്കെ ഒന്നുറക്കെ ചിന്തിക്കട്ടെ. ജാതിപ്പേരുകളും മതവും ഒക്കെ പരാമര്‍ശ്ശിക്കുന്നത് നമ്മുടെ ചിന്താശക്തിയെ പുറകോട്ടു വലിക്കാനോ ഒന്നുമല്ല, മറിച്ച് സമകാലീന സാഹചര്യത്തെ വിശദീകരിക്കാന്‍ മാത്രമാണ്.
ആരാണ് മതന്യൂനപക്ഷം? മതത്തിന്റെ പേരിലുള്ള ജനസംഖ്യാ കണക്കനുസരിച്ച് ഏറ്റവും മുന്നില്‍ നില്‍ക്കാത്തവരൊക്കെ ന്യൂനപക്ഷമാണെന്നു വേണമെങ്കില്‍ പറയാം. അങ്ങനെ നോക്കുമ്പോള്‍ ക്രൈസ്തവരും മുസ്ലീം മതസ്ഥരും സിക്കുകാരും ഒക്കെ ന്യൂനപക്ഷങ്ങള്‍ തന്നെ. ഹിന്ദു മതത്തില്‍ (അങ്ങനെ ഒരു വ്യവസ്ഥാപിത മതമുണ്ടോ?) ജനിച്ചവര്‍ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരും. ഇനി ന്യൂനപക്ഷമായ ക്രൈസ്തവരില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. അവരെയെല്ലാം ചേര്‍ത്ത് ഒരു വിഭാഗമായി കാണുന്നത് ശരിയോ എന്നറിയില്ല. ഹൈന്ദവരിലേക്കെത്തുമ്പോള്‍ ഈ വേര്‍തിരിവു കൂടുതല്‍ രൂക്ഷമാവുന്നു. സാമൂഹ്യമായി മുന്നില്‍ നില്‍ക്കുന്ന നമ്പൂതിരിയെയും പട്ടിക ജാതിയില്‍പ്പെട്ട പാവങ്ങളെയും ഒരുമിച്ചു നിര്‍ത്തി ഭൂരിപക്ഷം എന്ന ഒറ്റ വിളിപ്പേരു കൊടുക്കുന്നത് മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ അക്രമമാണ്. സാമൂഹ്യമായി വ്യതിരിക്തമായ ഓരോ വിഭാഗത്തെയും വേറിട്ടു കണക്കെടുത്തിട്ട് ആര്‍ ഭൂരിപക്ഷം, ആര്‍ ന്യൂനപക്ഷം എന്നൊക്കെ തീരുമാനിക്കുന്നതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. അങ്ങനെ ലത്തീന്‍ കത്തോലിക്കര്‍ , സിറിയന്‍ കത്തോലിക്കര്‍ , മുസ്ലീമുകള്‍ , ഈഴവര്‍ , മുന്നോക്ക സമുദായങ്ങള്‍ , പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ എന്നൊക്കെ വേര്‍തിരിച്ച് കണക്കെടുക്കേണ്ടി വരും, ആരു ന്യൂനം, ആര് അന്യൂനം എന്നൊക്കെ തെളിയിക്കാന്‍ . വെറുതെ മതത്തിന്റെ മാത്രം പേരില്‍ , സാമൂഹ്യാവസ്ഥകള്‍ കണക്കിലെടുക്കാതെ ഈ വേര്‍തിരിവുകള്‍ സൃഷ്ടിക്കരുത്.
ആര്‍ക്കൊക്കെ ന്യൂനപക്ഷത്തിന്റെ പ്രത്യേക അവകാശങ്ങള്‍ നല്‍കേണ്ടതുണ്ട്? അതിന്റെ മാനദണ്ഡമെന്ത്? ജനസംഖ്യാടിസ്ഥാനത്തില്‍ അല്പം പിന്നോട്ടായതു കൊണ്ടു മാത്രം ഒരു സമുദായത്തിന് അത്തരം പ്രത്യേകാവകാശങ്ങള്‍ പതിച്ചു നല്‍കാമോ? സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുണ്ടെങ്കിലല്ലേ അത്തരം പ്രത്യേകാവകാശങ്ങള്‍ നല്‍കേണ്ടത്? അത്തരത്തില്‍ നോക്കിയാല്‍ ദളിതനും ആദിവാസിക്കും ഒക്കെയല്ലേ ഏറ്റവും കൂടുതല്‍ പ്രത്യേക അവകാശങ്ങള്‍ കൊടുക്കേണ്ടത്? ഇസ്ലാം മതസ്ഥരുടെ കാര്യത്തില്‍ ഒരളവു വരെ ശരിയെങ്കിലും, ക്രൈസ്തവര്‍ വിദ്യാഭ്യാസപരമായോ സാമൂഹ്യമായോ പിന്നോക്കാവസ്ഥയുള്ള മത ന്യൂനപക്ഷമാകുമോ?
ഇനി ഓരോരോ സമുദായത്തിലെ പണച്ചാക്കുകളും തുടങ്ങുന്ന സ്വാശ്രയ കോളേജുകളെപ്പറ്റിയും നോക്കാം. മതന്യൂനപക്ഷങ്ങള്‍ തുടങ്ങുന്ന സ്വാശ്രയ കോളേജുകള്‍ ആ സമുദായത്തിന്റെ പാവപ്പെട്ടവന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുമോ? പോട്ടെ, ആരുടെയെങ്കിലും പിന്നോക്കാവസ്ഥക്കു പരിഹാരമാവുമോ? മതത്തിനും ജാതിക്കുമപ്പുറം സാമൂഹ്യമായും സാമ്പത്തികമായും പിന്‍നിരയില്‍ പെട്ടു പോയവരാണ് ബഹു ഭൂരിപക്ഷവും. ധനിക പ്രമാണിമാരാകട്ടെ വിരലിലെണ്ണാവുന്ന ന്യൂനപക്ഷവും. ഈ ന്യൂനപക്ഷമല്ലേ പ്രത്യേകാവകാശങ്ങളും, അധികാരം പോലും സദാ കൈയ്യാളുന്നത്? ചോദ്യങ്ങള്‍ നിരവധിയാണ്.
സമുദായത്തിന്റെ പേരില്‍ പണം പിടുങ്ങാനിറങ്ങിയ കച്ചോടക്കാരെ കുളിപ്പിച്ച് നിറുത്തി കേരള സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ ബില്ലിനെതിരെ ആക്രോശിക്കുന്ന ദീപികാദി മാധ്യമവീരന്മാരുടെ താല്പര്യവൈരുദ്ധ്യങ്ങള്‍ (conflict of interest) കണ്ടില്ലെന്നു നടിക്കരുത്. ഇതെപ്പറ്റിയൊക്കെ വിരല്‍ ചൂണ്ടുന്ന സുകുമാര്‍ അഴീക്കോടിന്റെ ഒരു ലേഖനം ഇന്നലത്തെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. “ഛായ്! ദേശാഭിമാനി!“ എന്നു പുഛിക്കുന്നവരും, “ഹായ് ദേശാഭിമാനി!“ എന്ന് തെള്ളുന്നവരും ഒരു പോലെ വായിക്കേണ്ട ഒന്നാണത്. ഈ കുറിപ്പെഴുതാന്‍ വളരെ സഹായിച്ച ആ ലേഖനം ഇതാ ഇവിടെ.
ന്യൂനപക്ഷം, ഭൂരിപക്ഷം ജൂലൈ 12, 2006
Posted by കൂമന്‍ in നുറുങ്ങു കവിതകള്‍, രാഷ്ട്രീയം.1 comment so far
നോക്കിയിടത്തൊക്കെ
ന്യൂനപക്ഷങ്ങളും അവരുടെ അവകാശങ്ങളും
അതിനെപ്പറ്റിയുള്ള ചര്‍ച്ചകളുമാണ്.
തിരുമേനിമാരും കച്ചവടക്കാരും
പുതുപ്പണക്കാരും ചില കരവാസികളും
പരദേശികളും ഒക്കെയടങ്ങുന്ന
പവിത്രമായ ഒരു സമുച്ചയമാണത്രേ
ന്യൂനപക്ഷം
അവരുടെ പാവനമായ അവകാശങ്ങള്‍
എടുക്കണമെന്നും കൊടുക്കണമെന്നും
വക്കാലത്തുകാര്‍
കോടതി മുറിയില്‍ വീറോടെ വാദിക്കുന്നു.
പരസ്യവും കണ്ണീര്‍ക്കടല്‍നാടകങ്ങളും
മാറാലപോലെ മൂടിയ മാദ്ധ്യമങ്ങളില്‍
ഇടക്കിടെ വീണു കിട്ടുന്ന
സമയത്തുണ്ടുകളില്‍
സര്‍വ്വജ്ഞന്മാര്‍ ബോധവല്‍ക്കരണം തുടരുന്നു.
ഫാക്സുകള്‍ സന്ദേശങ്ങള്‍ ഹര്‍ജ്ജികള്‍ പത്രസമ്മേളനങ്ങള്‍
ചുറ്റും ജീവിതം വളരെ സജീവം
ഞാന്‍ ഭൂരിപക്ഷത്താണ്.
എന്നോടൊപ്പം
കാണിയും കങ്കാണിയും
മുസല്‍മാനും നസ്രാണികളും
തീയനും നായരും ഒക്കെയുണ്ട്.
ഞങ്ങളുടെ അവകാശങ്ങളെപ്പറ്റി ഞങ്ങള്‍ ചിന്തിക്കാറില്ല.
കാരണം ഞങ്ങള്‍
ഭൂരിപക്ഷമാണല്ലോ.
വെറും ഭൂരിപക്ഷമല്ല,
മൃഗീയ ഭൂരിപക്ഷം.
എന്‍ആര്‍ഐകളുടെ
ഗൃഹാതുരത്വമോ,
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തെപ്പറ്റി
ഉല്‍ക്കണ്ഠയോ,
ഭരണഘടനയെപ്പറ്റി
അപാരജ്ഞാനമോ,
ഒന്നും ഞങ്ങളിലാര്‍ക്കുമില്ല.
പ്രഭാതങ്ങളില്‍ ഞങ്ങളുടെ പാഴ്‌മുറ്റത്ത്
മനഃപ്രയാസങ്ങള്‍ ഉദിച്ചുയരുന്നു.
നട്ടുച്ചയ്ക്ക് ഞങ്ങള്‍ വയലോരങ്ങളിലെ
പൊരിവെയിലത്താണ്
സായാഹ്നങ്ങളില്‍ നാല്‍ക്കവലകളിലെ
കടലക്കച്ചവടത്തിന്റെ തിരക്കിലാണ്
രാത്രി ചാരായവും കാമവും കരച്ചിലും ഒക്കെയായി
കണ്ണു കലങ്ങി നിദ്രയിലൂടെ ഊളിയിടുന്നു.
ഞങ്ങള്‍ തിരക്കിലാണ്.
ഞങ്ങള്‍ക്ക് അവകാശത്തെപ്പറ്റി ചിന്തിക്കാന്‍
സമയമില്ല
പകരം ആവശ്യത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു.
സാരമില്ല, ഞങ്ങള്‍ ഭൂരിപക്ഷമല്ലേ
അതും മൃഗീയ ഭൂരിപക്ഷം!
ന്യൂനപക്ഷക്കാര്‍ തെരുവിലിറങ്ങട്ടെ.
ഞങ്ങള്‍ക്കു നേരെ പല്ലിളിച്ച്, മുഷ്ഠി ചുരുട്ടി,
അവകാശങ്ങള്‍ നേടിയെടുക്കട്ടെ.
അവര്‍ വരച്ച
ലക്ഷ്മണ രേഖയ്ക്കു താഴെ
ഞങ്ങള്‍ ഭൂരിപക്ഷം കലഹിക്കാതെ ജീവിച്ചോട്ടെ.
ജന്മനാ അവകാശങ്ങളുടെ
ഇല്ലായ്മയായിരുന്നോ
ഞങ്ങളെ കരയിച്ചിരുന്നത്?
ഇല്ലായ്മ മാത്രം അവകാശപ്പെട്ട
ഭൂരിപക്ഷം.
മൃഗീയ ഭൂരിപക്ഷം!
എന്തിനായിരുന്നു ഈ പാതകം? ജൂലൈ 11, 2006
Posted by കൂമന്‍ in നുറുങ്ങു കവിതകള്‍, വെറും വാക്ക്.7 comments
ചവര്‍പ്പും, ചൂടും,
ചേരിയിലെ ചൂരും സഹിച്ച്
ജീവിതത്തിന്റെ കീറിയ അറ്റങ്ങള്‍
നെയ്തു ചേര്‍ക്കാനുള്ള
ഞങ്ങളുടെ തത്രപ്പാടില്‍
നെഞ്ചു തകര്‍ത്തു വന്ന ദുരന്തമേ
എന്തിനായിരുന്നു
ഞങ്ങളുടെ ഈ ചോര?
ആരുടെ സ്വാതന്ത്ര്യ ദാഹമാണ്,
ഏതു പ്രത്യയശാസ്ത്രത്തിന്റെ
ഇരുമ്പേടുകളാണ്,
വന്യമായ ഏതു പ്രതികാരമാണ്,
ഞങ്ങളുടെ നെഞ്ചിന്‍കൂട്
തച്ചു തകര്‍ത്ത് പൊട്ടിത്തെറിച്ചത്?
കൊലയാളികളേ!
എന്തിനായിരുന്നു ഈ പാതകം?
കുമിഞ്ഞു കൂടുന്ന,
ഞങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക്,
ഒരുത്തരമെങ്കിലും തരിക!
ലൈംഗികത-ചൂഷണം-സമൂഹം ജൂലൈ 11, 2006
Posted by കൂമന്‍ in വെറും വാക്ക്.1 comment so far
“ആണായി ജനിക്കേണ്ടിയിരുന്നില്ല” എന്ന കല്ലേച്ചിയുടെ കുറിപ്പ് വായിക്കേണ്ടതാണ്. അവിടെ പോയി വലിയ (അധിക) പ്രസംഗം പ്രസംഗിക്കണ്ട എന്നു കരുതിയാണ് ഇവിടെ ഒരനുബന്ധമായി ഇതു ചേര്‍ക്കുന്നത്.
സ്ത്രീയെ ഉപഭോഗ വസ്തുവാക്കുന്നതിന്റെ ഉത്തരവാദിത്തം പുരുഷനാണോ? നമ്മുടെ സമൂഹത്തില്‍ പുരുഷന് സാമ്പത്തിക സ്വാതന്ത്ര്യം കൂടുതലുള്ളതിനാല്‍ കച്ചവടക്കണ്ണുകള്‍ അവന്റെ ലൈംഗികതയെ ചൂഷണം ചെയ്യുകയല്ലേ ചെയ്യുന്നത്? ഇക്കാര്യത്തില്‍ പുരുഷനും സ്ത്രീയും ഒരു പോലെ ഇരകളല്ലേ? സ്ത്രീകളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കുന്നതനുസരിച്ച് പരസ്യങ്ങളില്‍ പുരുഷ നഗ്നതയും കൂടുതലായി ഉപഗോഗിക്കപ്പെടും. തൊണ്ണൂറുകള്‍ മുതലുള്ള പരസ്യങ്ങളില്‍ പുരുഷന്മാരും വരുന്നുണ്ടെന്നാണ് എന്റെ ഒരു വിചാരം.
സ്ത്രീ ലൈംഗികത മാത്രമാണോ ചൂഷണം ചെയ്യപ്പെടുന്നത്? ഒരു വാഷിങ് മെഷീന്റെയോ പ്രെഷര്‍ കുക്കറിന്റെയോ പരസ്യത്തില്‍ എന്തു കൊണ്ട് സ്ത്രീ മാത്രം പ്രത്യക്ഷപ്പെടുന്നു? പുരോഗമനവാദികള്‍ എന്നു വിശേഷിപ്പിക്കുന്നവരില്‍ പോലും എത്ര പേര്‍ വര്‍ഗ്ഗ രഹിതമായ (തൊഴില്‍ വിഭജനത്തിന്റ കാര്യത്തിലെങ്കിലും) കുടുംബം പടുത്തുയര്‍ത്തുന്നു? സ്ത്രീയെ ഭക്ഷണം പാകം ചെയ്യാനും, വസ്ത്രമലക്കാനും കുട്ടിയെപ്പേറാനും പിന്നെ സമയമുണ്ടെങ്കില്‍ ജോലി ചെയ്തു നാലു തുട്ടു സമ്പാദിക്കാനും ഉള്ള ഉപാധിയായി കരുതുന്ന ചൂഷണ ചിന്താഗതിയുടെ മറ്റൊരു വശം മാത്രമല്ലെ ലൈംഗിക ചൂഷണത്തിന്റേതും?
വ്യത്യസ്തമായി ചിന്തിക്കുകയും ചിന്ത പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ത്തു കൊണ്ട് ഈ കുറിപ്പ് ചുരുക്കട്ടെ:
“പശുവിനെ അമ്മയായും അമ്മയെ പശുവായും കരുതുന്ന ഒരു പുരുഷാധിപത്യ സമൂഹമാണ് നമ്മുടേത്”